കോഴിക്കോട് വിമാനത്താവളം ; റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല -കേന്ദ്രം


ന്യൂഡൽഹി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കില്ലെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. റൺവേ നീളം കൂട്ടിയാലേ വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടാകൂവെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ പറഞ്ഞു. 


കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ നീളം കുറച്ച് റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ)യുടെ നീളം കൂട്ടാനുള്ള നടപടി എയർപോർട്ട് അതോറിറ്റി റദ്ദാക്കിയിരുന്നു. ജനപ്രതിനിധികളും പ്രവാസി സംഘടനകളും വ്യാപക പ്രതിഷേധമുയർത്തിയതിനു പിന്നാലെയായിരുന്നു നടപടി. 2020 ആഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണു കോഴിക്കോട് വലിയ വിമാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയത്. തുടർന്നാണ് 2860 മീറ്റർ റൺവേ 2540 മീറ്ററാക്കി ചുരുക്കുന്നതിന് ഉദ്യോഗസ്ഥതല നിർദേശം വന്നത്. ഇരുഭാഗത്തുമുള്ള 90 മീറ്റർ റിസ 240 മീറ്ററാക്കി നീട്ടുന്നതിനു വേണ്ടിയായിരുന്നു ഈ നിർദേശം. തുടർനടപടിയുടെ ഭാഗമായി എസ്റ്റിമേറ്റ് തയാറാക്കലും നടന്നിരുന്നു.

Post a Comment

Previous Post Next Post