കോഴിക്കോടിെൻറ സ്വന്തം മിൽക് സർബത്ത് ഇനി ഇവിടെയില്ല, മറ്റൊരിടത്ത് കാണാമെന്ന് ഭാസ്കരേട്ടൻ



കോഴിക്കോട്: ഇത്രയേറെപ്പോർ സ്നേഹിച്ച ദാഹജല കട മറ്റൊന്ന് കോഴിക്കോടുണ്ടാവില്ല. അത്രമേൽ രുചിപെരുമയിൽ ഇടം പിടിച്ച ഭാസ്‌കരേട്ടെൻറ മിൽക്ക് സർബത്ത് കട ഓർമ്മയാവുകയാണ്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കട ഇന്നൊഴിയും.എന്നാൽ, പുതിയ സർബത്ത് ഉടൻ ആരംഭിക്കുമെന്ന് ഭാസ്കരേട്ടെൻറ മകൻ മുരളി അറിയിച്ചിരിക്കുകയാണ്.
ഭാസ്കരനും കുമാരനും തുടങ്ങിയ എം.എസ്. മിൽക് സർബത്ത് ഇതുവഴി കടന്നുപോയവരുടെ മുഴുവൻ ഇഷ്ടപാനീയമാക്കിയത് രുചിക്കൂട്ടിെൻറ സവിശേഷത തന്നെ. സാൾട്ട് ആൻഡ് പെപ്പർ ഉൾപ്പെടെയുള്ള സിനിമകളിൽ ഇൗ കട ഇടം നേടിയിട്ടുണ്ട്.സി.എച്ച് െഫ്ല ഓവറിലെ ഐ.വി ശശിയുടെ `വാർത്ത’ എന്ന സിനിമയുടെ ചുമരെഴുത്തിന് താഴെയായിരുന്നു കടയുണ്ടായിരുന്നത്. ഒരിക്കൽ രുചിഅറിഞ്ഞവർ വീണ്ടും വീണ്ടും എത്തുന്ന രുചിക്കൂട്ടിനു 60 വർഷത്തിലേറെ പ്രായമുണ്ട്.കട മറ്റൊരിടത്ത് തുടങ്ങണമെന്ന ആഗ്രഹവുമായാണ് ഇന്നിവർ പൂട്ടിടുന്നത്. സർബത്ത് കട എവിടെ തുടങ്ങിയാലും അവിടെ പോയി കുടിക്കുമെന്നാണ് സ്ഥിരമായി ഇവിടെയുത്തുന്നവരും പറയുന്നത്.

ഇതേകുറിച്ച് ഭാസ്കരെൻറ മകൻ മുരളി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിങ്ങനെ:-അച്ഛെൻറ 14ാമത്തെ വയസിൽ തുടങ്ങിയതാണ് സർബത്ത് കട.ആദ്യം മൂന്നാംഗേറ്റിനടുത്തായിരുന്നു. അവിടെ റോഡ് വീതികൂട്ടിയപ്പോൾ ഞങ്ങൾ ഇപ്പോഴുള്ള സ്ഥാപനത്തിൽ 1962 ഞങ്ങളെ ഏൽപിച്ചു. പിറകിലുള്ള ബിൽഡിംങ് ഒാണറുമായി കേസിലായിരുന്നു. ഒഴിയാൻ വിധിയായിട്ടുണ്ട്. വിധിപ്രകാരം 14ന് രാവിലെ 11ന് മണിക്ക് ഒഴിഞ്ഞുകൊടുക്കാൻ ഉത്തരവായിരിക്കുന്നു. പുതിയ സർബത്ത് കട ഉടനെ ആരംഭിക്കുന്നതാണ്”.

Post a Comment

Previous Post Next Post